2015 ഫെബ്രുവരി 20, വെള്ളിയാഴ്‌ച

സി എഫ് എൽ വലിച്ചെറിയുമ്പോൾ.....
                      സി എഫ് എൽ ( കോംബാക്റ്റ് ഫ്ലുറസെന്റ് ലാമ്പ് )  വലിച്ചെറിയുമ്പോൾ നാം ഓർക്കുക... അത് മാരക രോകങ്ങൾക്ക് കാരണമാകുമെന്ന്.... നാം സാധാരണയായി ചെയ്യാറുള്ള പോലെ സി എഫ് എൽ ബൾബുകൾ ഫ്യൂസാകുമ്പോൾ പുറത്തേക്കു വലിച്ചെറിയുന്ന രീതി ഇനിയെങ്കിലും ഒന്ന് മാറ്റെണ്ടിയിരിക്കുന്നു . ഈ ബൾബുകൾ നാം പുറത്തേക്കു വലിച്ചെറിയുമ്പോൾ അത് വലിയ അപകടത്തിനു കാരണമാകുന്നു. ഫ്ലുറസെന്റ് ബൾബുകളിലും സി എഫ് എൽ ബൾബുകളിലും മെർക്കുറി ബാഷ്പ്പം ഉപയോഗിക്കാറുണ്ട്.  ബൾബു പൊട്ടുമ്പോൾ മെർക്കുറി ബാഷ്പ്പം മഴ വെള്ളവുമായി കലർന്ന് കുളങ്ങളിലേക്കും കിണറുകളിലെക്കും മറ്റു കുടിവെള്ള സ്രോദസ്സുകളിലേക്കും എത്തി മാരക രോഗങ്ങൾക്ക് കാരണമാകുന്നു.
                     ശരീരത്തിൽ മെർക്കുറിയുടെ ആധിക്യംമൂലം നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗമാണ്  മിനാമാതാ , പേശീതളർച്ച, കാഴ്ച മങ്ങൽ, സംസാരശേഷിക്കും കേൾവിക്കുമുണ്ടാകുന്ന സാരമായ തകരാറുകൾ ഇവയാണ് പ്രധാന ലക്ഷണങ്ങൾ . മിനാമതാ എന്നത് ഒരു ജപ്പാൻ പദമാണ്‌ . 1956 ൽ ജപ്പാനിലെ മിനാമതാ നഗരത്തിലാണ്‌ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ജപ്പാനിലെ ചിസോ കോര്പരേശൻ കെമിക്കൽ ഫാക്ടറിയിൽ നിന്നും പുറന്തള്ളപ്പെട്ട മീതൈൽ മെർക്കുറി എന്നാ രാസപതാര്ത്തം നദീ ജലത്തിൽ കലരാനിടയാക്കിയതാണ് രോഗം പരക്കാൻ കാരണമെന്ന് പിന്നീട് കണ്ടെത്തി.